ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ (2015) ആറാം ഉത്സവത്തിന്റെ ഭാഗമായി 01-03-2015 -ന് രാത്രി പത്തര മണിക്ക് തിരുവല്ല ശ്രീവൈഷ്ണവം കഥകളി യോഗത്തിന്റെ നേതൃത്വത്തിൽ കഥകളി അവതരിപ്പിച്ചു. കല്യാണസൌഗന്ധികം കഥയാണ് അവതരിപ്പിച്ചത്. പുറപ്പാടും മേളപ്പദവും ഉണ്ടായില്ല. 'എൻ കണവാ കണ്ടാലും' എന്ന പദം മുതലാണ് കളി ആരംഭിച്ചത്. ശ്രീ. കലാഭാരതി ഹരികുമാറാണ് ഭീമനായി രംഗത്തെത്തിയത്. പാഞ്ചാലിയായി ശ്രീ. കലാമണ്ഡലം മാധവൻ നമ്പൂതിരിയും ഹനുമാനായി ശ്രീ. കലാനിലയം രവീന്ദ്രനാഥപൈയും രംഗത്തെത്തി. ശ്രീ. ഫാക്റ്റ് ദാമുവും ശ്രീ. മംഗലം നാരായണൻ നമ്പൂതിരിയും സംഗീതവും ശ്രീ.കലാഭാരതി പീതാംബരൻ ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. തിരുവല്ല പ്രതീപ് ചുട്ടിയും ശ്രീ. നീലമ്പേരൂർ നാരായണൻ നായരുടെ നേതൃത്വത്തിൽ അണിയറ പ്രവർത്തനവും നടന്നു. വളരെ നല്ല പ്രകടനമാണ് കലാകാരന്മാർ കാഴ്ച വെച്ചത്. കളിക്ക് പങ്കെടുത്തിരുന്ന കലാകാരന്മാർക്കെല്ലാം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ നടക്കുന്ന കിരാതം കളിയിൽ പങ്കെടുക്കേണ്ടിയിരുന്നതിന്റെ ധൃതിയും പ്രകടമായിരുന്നു.
ഭീമനും പാഞ്ചാലിയും
ഭീമനും പാഞ്ചാലിയും
ഭീമൻ
ഹനുമാൻ
ഹനുമാൻ
ഭീമനും ഹനുമാനും
ഹനുമാനും ഭീമനും
ഹനുമാനും ഭീമനും
ഹനുമാനും ഭീമനും
ഹനുമാനും ഭീമനും
ചേപ്പാട് വെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ വഴിപാട് പലകയിൽ കഥകളിക്ക് സ്ഥാനം ഉണ്ട്. വഴിപാട് കളികൾ നടന്നിട്ടുള്ള അനുഭവം ഉണ്ട്. എന്റെ മാതൃഗൃഹം ക്ഷേത്രത്തിന് സമീപമാണ്. വർഷത്തിൽ രണ്ടു കളികൾ ക്ഷേത്രത്തിൽ പതിവായിരുന്നു. ചെങ്ങന്നൂർ ആശാന്റെ ശിഷ്യന്മാരായിരുന്നു പതിവ്. ഈ രണ്ടു കളികൾക്കും എത്തുന്ന കലാകാരന്മാർക്ക് എന്റെ മാതൃഭവനത്തിലാവും ആഹാരം. ശ്രീ. കലാമണ്ഡലം അച്യുതവാര്യരുടെ ജന്മഗൃഹവും ക്ഷേത്രത്തിനു സമീപമാണ്. ശ്രീ. അച്യുതവാര്യരുടെ പിതാവും കഥകളി അഭ്യസിച്ച് വേഷങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീ. കലാഭാരതി ഹരികുമാറിന്റെ മാതൃഗൃഹവും ക്ഷേത്രസമീപം തന്നെ. എന്റെ മാതാവും ഹരികുമാറിന്റെ മാതാവും ഒന്നിച്ചു പഠിച്ചവരാണ്. ശ്രീ. കലാമണ്ഡലം മാധവൻ നമ്പൂതിരിയുടെ മാതൃസഹോദരിയുടെ ഭവനവും ക്ഷേത്രസമീപത്തു തന്നെയാണ്.
കഥകളിക്ക് പ്രാധാന്യവും ധാരാളം കഥകളി കലാകാരന്മാരുള്ളതും കേരള കലാമണ്ഡലത്തിന്റെ ശാഖ പ്രവർത്തിക്കുന്ന ഏവൂരും ചേപ്പാടിന്റെ സമീപ പ്രദേശമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ