12- മത് ചെന്നിത്തല ശ്രീ. ചെല്ലപ്പന് പിള്ളയുടെ അനുസ്മരണം 2010 നവംബര്‍ 13 , ശനിയാഴ്ച ചെന്നിത്തല മഹാത്മാ ഗേള്‍സ് സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്നു. ഉച്ചക്ക് രണ്ടു മണിക്കു അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ സമിതി അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി അനുസ്മരണ പരിപാടികള്‍ ആരംഭിച്ചു. രണ്ട് പതിനഞ്ചു മണിക്ക് മലയാളവേദി, ചെന്നിത്തല എന്ന സംഘടന കാവ്യാര്‍ച്ചന നടത്തി.
Sri. Chennithala Chellappan Pillai
വൈകിട്ട് അഞ്ചു മണിക്കു ശ്രീ. ഞാഞ്ഞൂല് ശ്രീ. സുകുമാരന്‍ നായര്‍ ( സമിതി, വൈസ് പ്രസിഡന്റ് ) അവര്‍കളുടെ ഈശ്വര പ്രാര്‍ത്ഥനയോടെ, ശ്രീ. എം. മുരളി (എം. എല്‍. എ, സമിതി രക്ഷാധികാരി ) യുടെ അദ്ധ്യക്ഷതയില്‍ അനുസ്മരണ സമ്മേളനം ആരംഭിച്ചു. ഡോ: വി.ആര്.കൃഷ്ണന് നായര്‍ (സമിതി പ്രസിഡന്റ് ) സ്വാഗതം ചെയ്തു. ശ്രീ.എന്‍. വിശ്വനാഥന് നായര്‍ (സമിതി, സെക്രട്ടറി) റിപ്പോര്‍ട്ട് വായിച്ചു. ശ്രീ. കൊടിക്കുന്നില്‍ സുരേഷ് (എം.പി, സമിതിയുടെ മുഖ്യ രക്ഷാധികാരി) സമ്മേളനം ഉത്ഘാടനം ചെയ്തു.
Sri. Thiruvalla Gopikuttan Nair
പ്രസിദ്ധ കഥകളി ഗായകന് ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍ അവര്‍കള്‍ക്ക് ശ്രീ. ചെന്നിത്തല ചെല്ലപ്പന് പിള്ള പുരസ്കാരം ബഹുമാന്യ എം.പി അവര്‍കള്‍ സമര്‍പ്പിച്ച് അദ്ദേഹത്തെ ആദരിച്ചു. ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍ അവര്‍കള്‍ പിന്നീടു ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവായ സമിതി അംഗം ശ്രീ.മായര നീലമന ഇല്ലം എന്‍.വിഷ്ണു നമ്പൂതിരിയെ ബഹുമാനപ്പെട്ട എം. എല്‍. എ. ശ്രീ. എം. മുരളി സമിതിയുടെ വക പുരസ്കാരം നല്കി ആദരിച്ചു. ശ്രീ. എന്‍.വിഷ്ണു നമ്പൂതിരിയുടെ മറുപടി പ്രസംഗത്തിനു ശേഷം ഡോക്ടര്‍. ശ്രീ. ഏവൂര്‍ മോഹന്‍ദാസ് അവര്‍കള്‍ ശ്രീ.ചെന്നിത്തല ചെല്ലപ്പന് പിള്ളയെ പറ്റിയുള്ള അനുസ്മരണ പ്രസംഗം നടത്തി. ഡോ: മോഹന്‍ ദാസിനും അദ്ദേഹത്തിന്റെ പിതാവിനും ശ്രീ. ചെന്നിത്തല ചെല്ലപ്പന് പിള്ളയുമായി ഉണ്ടായിരുന്ന സ്നേഹബന്ധം, ഒരിക്കല്‍ എവൂരില്‍ ഒരു കഥകളിക്ക് നിശ്ചയിച്ചിരുന്ന കഥ മാറ്റി ചെന്നിത്തലയുടെ നളചരിതത്തില്‍ ഹംസം കാണണം എന്ന ഒരു താല്‍പ്പര്യം ഉണ്ടായപ്പോള്‍ അദ്ദേഹത്തെ സ്വാധീനിച്ച്, തന്റെ താല്‍പ്പര്യത്തിനു സമ്മതിപ്പിച്ചതും ഹംസവേഷത്തിനു ആവശ്യമായ ചുണ്ടും ചിറകും പിന്നീടു ഡോ: മോഹന്‍ദാസ് ചെന്നിത്തലക്ക് പോയി എടുത്തു കൊണ്ട് വന്ന അനുഭവവും , ചെന്നിത്തല ആശാന് മരിക്കുന്നതിനു രണ്ട് ദിവസം മുന്‍പ് തട്ടാരമ്പലം വി. എസ്. എം. ആശുപത്രിയില്‍ അദ്ദേഹത്തെ സന്ധിച്ച അനുഭവവും ആണ് ഡോക്ടര്‍ ശ്രീ. ഏവൂര്‍ മോഹന്‍ദാസ് അനുസ്മരിച്ചത്.
തുടര്‍ന്ന് ശ്രീ. അഡ്വക്കേറ്റ്. ആശാരാജ് (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീമതി. സതീരവീന്ദ്രന്‍ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ശ്രീ. ഹരികുമാര്‍ (ഗ്രാമ പഞ്ചായത്ത് മെമ്പര്‍), ശ്രീ. ജി.ജയദേവ് (ഗ്രാമ പഞ്ചായത്ത് മെമ്പര്‍) എന്നിവര്‍ ചെന്നിത്തലയെ അനുസ്മരിച്ചു. ശ്രീ. വേണാട്ട് ചന്ദ്രശേഖരന് നായര്‍ (സമിതി ട്രെഷറര്‍) കൃതജ്ഞത രേഖപ്പെടുത്തി.
Sri. N. Vishnu Nampoothiri
കൃത്യം ഏഴു മണിക്ക് പ്രഹ്ലാദചരിതം കഥകളി ആരംഭിച്ചു. ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ് ഹിരണ്യനായും, ശ്രീ.മധു വാരണാസി പ്രഹളാദനായും, ശ്രീ.കലാനിലയം രവീന്ദ്രനാഥപൈ ശുക്രനായും , ശ്രീ. കലാമണ്ഡലം ബാലകൃഷ്ണന് നരസിംഹമായും വേഷമിട്ടു. ശ്രീ. ചിങ്ങോലി ഗോപാലകൃഷ്ണന്, കലാമണ്ഡലം അശ്വിന് എന്നിവര്‍ ശിഷ്യന്മാരായും, കിങ്കരന്മാരായും രംഗത്തെത്തി.
ഹിരണ്യന്: ശ്രീ. കലാമണ്ഡലം കൃഷ്ണ പ്രസാദ്
നരസിംഹം: ശ്രീ. കലാമണ്ഡലം ബാലകൃഷ്ണന്
നരസിംഹവും ഹിരണ്യനും
നരസിംഹവും പ്രഹളാദനും
നരസിംഹവും പ്രഹളാദനും
ശ്രീ. തിരുവല്ലാ ഗോപികുട്ടന്‍ നായര്‍, ശ്രീ. പരിമണം മധു എന്നിവര്‍ സംഗീതവും, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന് ചെണ്ടയും ശ്രീ. ഏവൂര്‍ മധു മദ്ദളവും ചെയ്തു. ശ്രീ. കലാനിലയം സജി (ചുട്ടി), ശ്രീ.ഏവൂര്‍ കേശവന് നായര്‍, ശ്രീ. ഏവൂര്‍ മാധവന് കുട്ടി, ശ്രീ. പന്മന അരുണ്‍ എന്നിവരായിരുന്നു അണിയറ ശില്‍പ്പികള്‍. കലാമണ്ഡലം അശ്വിന് എന്ന ബാല നടന് നരസിംഹ വേഷത്തിനു വേഷത്തിനു പന്തം പിടിക്കുവാനും "സിംഹ കുമുറല്‍ " ശബ്ദം നല്‍കുന്നതിനും കാണിച്ച താല്‍പ്പര്യം വളരെ ശ്രദ്ധേയമായി.
സാധാരണ കഥകളി ആസ്വാദകർക്ക് വേണ്ടിയുള്ള ഈ ബ്ലോഗിൽ കഥകളി വിജ്ഞാനമില്ല, സൗന്ദര്യ ശാസ്ത്രവുമില്ല. അരങ്ങിൽ ഞാൻ മനസിലാക്കുന്നതും, അരങ്ങുകളിലും, അരങ്ങിനു വെളിയിലും, അണിയറകളിലും, കഥകളി കലാകാരന്മാർക്കിടയിലും നടന്നിട്ടുള്ള രസികത്തങ്ങൾ, സംഭവങ്ങൾ എന്നിവകൾ പങ്കു വെയ്ക്കാനൊരു ഇടം മാത്രം. ഏതെങ്കിലും കഥകളി കലാകാരന്മാരെയോ, കലാ സ്ഥാപനങ്ങളെയോ, കഥകളിയുമായി ബന്ധപ്പെട്ട മറ്റെന്തിനെയോ അധിക്ഷേപിക്കുകയോ വിമർശിക്കുകയോ ചെയ്യുകയല്ല. അനുഭവമുള്ളതും കേട്ട് അറിവ് ഉള്ളതുമായവ നിങ്ങളിൽ എത്തിക്കുക മാത്രമാണ് എന്റെ ലക്ഷ്യം
2010, ഡിസംബർ 10, വെള്ളിയാഴ്ച
2010, ഡിസംബർ 6, തിങ്കളാഴ്ച
മാത്തൂര്‍ ഗോവിന്ദന് കുട്ടിയുടെ സപ്തതി -3 ( തുടര്‍ച്ച )
ശ്രീ. മാത്തൂര്‍ ഗോവിന്ദന് കുട്ടി അവര്‍കള്‍, ശ്രീ. ദാമോദരന്‍ നമ്പൂതിരിയുടെയും കാര്‍ത്ത്യായനി കുഞ്ഞമ്മയുടെയും പുത്രനായി 1940 ഒക്ടോബര്‍ 5-നു മാത്തൂര്‍ തറവാട്ടില്‍ ജനിച്ചു. ശ്രീ. നെടുമുടി കുട്ടപ്പപണിക്കര്‍, ശ്രീ. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന് , ശ്രീ. കുടമാളൂര്‍ കരുണാകരന് നായര്‍ , ശ്രീ. അമ്പലപ്പുഴ ശേഖര്‍ എന്നിവരുടെ കീഴില്‍ കഥകളി അഭ്യസിച്ചു . എല്ലാ സ്ത്രീ വേഷങ്ങളും അഭിനയിക്കാനുള്ള അദ്വിതീയ പാടവത്തിനു പുറമേ കൃഷ്ണന്, ശ്രീരാമന്, ഹംസം തുടങ്ങിയ പുരുഷ വേഷങ്ങള്‍ക്ക് പുറമേ കുചേലന്, സുദേവന്, സന്താനഗോപലത്തില്‍ ബ്രാഹ്മണന് തുടങ്ങിയ വേഷങ്ങളിലും ശ്രീ. ഗോവിന്ദന് കുട്ടി തന്റെ അഭിനയ പാടവം തെളിയിച്ചിട്ടുണ്ട്.
കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കോട്ടയം കളിയരങ്ങ് അവാര്‍ഡ്, ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബു അവാര്‍ഡ്, കലാമണ്ഡലം കീര്‍ത്തി ശംഖു , കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് , കേരള സംഗീത നാടക അക്കാദമി ജെനറല്‍ കൌണ്‍സില്‍ അംഗത്വം, തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ മാത്തൂരിനു ലഭിച്ചിട്ടുണ്ട്. മകന് ശ്രീ. കലാകേന്ദ്രം മുരളീകൃഷ്ണന് അറിയപ്പെടുന്ന കഥകളി കലാകാരനാണ്.
2010, ഡിസംബർ 2, വ്യാഴാഴ്ച
മാത്തൂര്‍ ഗോവിന്ദന് കുട്ടിയുടെ സപ്തതി ആഘോഷം -3
ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റ് ശ്രീ. എ.പി. ജെ. അബ്ദുള്‍ കലാം അവര്കളില് നിന്നും ശ്രീ. മാത്തൂര്‍ ഗോവിന്ദന് കുട്ടി കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് അവാര്‍ഡ് സ്വീകരിക്കുന്നു.
കഥകളി കലാകാരന് ശ്രീ. മാത്തൂര്‍ ഗോവിന്ദന് കുട്ടിയുടെ സപ്തതി ആഘോഷ പരിപാടികളുടെ ഭാഗമായി 2010 നവംബര്‍ ഒന്‍പതാം തീയതി ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ശ്രീ. ബേബി മാരാര്‍ (വൈക്കം ക്ഷേത്ര കലാപീഠം) അഷ്ടപദി നടത്തി. അഞ്ചു മുപ്പതിന് ശ്രീ. മാത്തൂര്‍ ഗോവിന്ദന് കുട്ടിയെ വാദ്യ മേളങ്ങളോടെ സമ്മേളന മണ്ഡപത്തിലേക്ക് സ്വീകരിച്ചു വന്നു.
ആറുമണിക്ക് സാംസ്കാരിക സമ്മേളനം ആരംഭിച്ചു. ശ്രീ. മാടവന അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ശ്രീ. മാടവന ബാലകൃഷ്ണ പിള്ള ആമുഖം നടത്തി. ശ്രീ. തോമസ് ചാഴിക്കാടന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ബഹുമാനപെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരന് നിര്‍വഹിച്ചു. സമ്മേളനത്തില്‍ മുഖ്യ അതിഥിയായി എത്തിയത് ശ്രീ. വൈക്കം വിശ്വന് (LDF കണ്‍വീനര്‍) ആയിരുന്നു. ശ്രീ. വി. എന്‍.വാസവന് (MLA) ഉപഹാര സമര്‍പ്പണവും ശ്രീമതി. മിനി ആന്റണി IAS (ജില്ലാ കലക്ടര്‍) സുവനീര്‍ പ്രകാശനവും നിര്‍വഹിച്ചു. ശ്രീ. പ്രൊഫ: അമ്പലപ്പുഴ രാമവര്‍മ്മ, ശ്രീ. കുടമാളൂര്‍ ശര്‍മ്മ തുടങ്ങിയ എട്ടോളം ആരാധ്യ പ്രമുഖരുടെ ആശിര്‍വാദം ഏറ്റു വാങ്ങിയ ശേഷം ശ്രീ. ഗോവിന്ദന് കുട്ടി മറുപടി പ്രസംഗം നടത്തി. ശ്രീ. ആര്. പ്രമോദ് ചന്ദ്രന് നന്ദി പ്രകടിപ്പിച്ചു.
സാംസ്കാരിക സമ്മേളനം ഉത്ഘാടനം ചെയ്യുന്നു.
ശ്രീമതി. മാത്തൂര്‍ വിളക്ക് കൊളുത്തുന്നു.
ശ്രീ. മാത്തൂരിന്റെ മറുപടി പ്രസംഗം
രാത്രി ഒന്‍പതു മണിക്കു മാസ്റ്റേഴ്സ്: ശരത്, ദീപക്, അരുണ്‍, അശ്വിന് എന്നീ കലാകാരന്മാര് നാല് കൃഷ്ണ വേഷങ്ങളുടെ പുറപ്പാടോടെ കഥകളി ആരംഭിച്ചു. മേളപ്പദം ഉണ്ടായില്ല. നളചരിതം നാലാം ദിവസം ആയിരുന്നു ആദ്യ കഥ. ശ്രീ. സദനം
കൃഷ്ണന് കുട്ടി ബാഹുകനായും ശ്രീ. മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും ശ്രീ.കലാകേന്ദ്രം മുരളീധരന് നമ്പൂതിരി കേശിനിയായും രംഗത്തെത്തി. മൂന്നു കലാകാരന്മാരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
അടുത്ത കഥ ഉത്തരാസ്വയംവരത്തില്‍ ശ്രീ.കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍ (ദുര്യോധനന്), ശ്രീ. കലാമണ്ഡലം ഷണ്മുഖന് (ഭാനുമതി), ശ്രീ.കലാനിലയം കരുണാകര കുറുപ്പ് (ദൂതന്, വലലന്), കലാ: ശരത് (കര്ണ്ണന്, വിരാടന്), ശ്രീ.
കലാമണ്ഡലം ബാലകൃഷ്ണന് (ത്രിഗര്ത്തന്) , ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ് (ഉത്തരന്), ശ്രീ. ഫാക്ട് മോഹനന് (ബ്രഹന്ദള), ശ്രീ.കലാകേന്ദ്രം മുരളീധരന് നമ്പൂതിരി (സൈരന്ധ്രി) എന്നിങ്ങനെ പ്രധാന കലാകാരന്മാരും അവരുടെ വേഷങ്ങളും. കളി മൊത്തത്തില്‍ വിജയം ആയിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്കുള്ളില്‍ കളി തീര്‍ക്കണം എന്ന് നിര്‍ബ്ബന്ധം ഉണ്ടായതിനാല്‍ ഉത്തരനും ബ്രഹന്ദളയും തമ്മിലുള്ള രംഗം വളരെ വേഗം തീര്‍ക്കേണ്ടി വന്നു .
ശ്രീ. കോട്ടക്കല്‍ പി. ഡി.നമ്പൂതിരി, ശ്രീ. പത്തിയൂര്‍ ശങ്കരന് കുട്ടി, ശ്രീ. കോട്ടക്കല്‍ മധു, ശ്രീ. കലാനിലയം രാജീവന്, ശ്രീ. കലാനിലയം സിനു, ശ്രീ. പരിമണം മധു, ശ്രീ. മംഗലം നാരായണന് നമ്പൂതിരി എന്നിവര്‍ സംഗീതം പകര്‍ന്നു.
ശ്രീ.കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്, ശ്രീ. കോട്ടക്കല്‍ പ്രസാദ്, ശ്രീ. രാജേഷ്, ശ്രീ. പുരുഷോത്തമന്, ശ്രീ. അരുണ്‍ തുടങ്ങിയര്‍ ചെണ്ടയും ശ്രീ. മാര്‍ഗി. നാരായണന് നമ്പൂതിരി, ശ്രീ. കലാമണ്ഡലം അച്യുത വാര്യര്‍, ശ്രീ. കോട്ടക്കല്‍ ഹരി, ശ്രീ. ശശി എന്നിവര്‍ മദ്ദളവും ശ്രീ. പന്തളം ഉണ്ണികൃഷ്ണന് ഇടയ്ക്കയും കൈകാര്യം ചെയ്തു. ശ്രീ. ചിങ്ങോലി പുരുഷോത്തമന്, ശ്രീ.കലാനിലയം സജി എന്നിവരാണ് ചുട്ടി കൈകാര്യം ചെയ്തത്. തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്.
കഥകളി കലാകാരന് ശ്രീ. മാത്തൂര്‍ ഗോവിന്ദന് കുട്ടിയുടെ സപ്തതി ആഘോഷ പരിപാടികളുടെ ഭാഗമായി 2010 നവംബര്‍ ഒന്‍പതാം തീയതി ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ശ്രീ. ബേബി മാരാര്‍ (വൈക്കം ക്ഷേത്ര കലാപീഠം) അഷ്ടപദി നടത്തി. അഞ്ചു മുപ്പതിന് ശ്രീ. മാത്തൂര്‍ ഗോവിന്ദന് കുട്ടിയെ വാദ്യ മേളങ്ങളോടെ സമ്മേളന മണ്ഡപത്തിലേക്ക് സ്വീകരിച്ചു വന്നു.
ആറുമണിക്ക് സാംസ്കാരിക സമ്മേളനം ആരംഭിച്ചു. ശ്രീ. മാടവന അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ശ്രീ. മാടവന ബാലകൃഷ്ണ പിള്ള ആമുഖം നടത്തി. ശ്രീ. തോമസ് ചാഴിക്കാടന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ബഹുമാനപെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരന് നിര്‍വഹിച്ചു. സമ്മേളനത്തില്‍ മുഖ്യ അതിഥിയായി എത്തിയത് ശ്രീ. വൈക്കം വിശ്വന് (LDF കണ്‍വീനര്‍) ആയിരുന്നു. ശ്രീ. വി. എന്‍.വാസവന് (MLA) ഉപഹാര സമര്‍പ്പണവും ശ്രീമതി. മിനി ആന്റണി IAS (ജില്ലാ കലക്ടര്‍) സുവനീര്‍ പ്രകാശനവും നിര്‍വഹിച്ചു. ശ്രീ. പ്രൊഫ: അമ്പലപ്പുഴ രാമവര്‍മ്മ, ശ്രീ. കുടമാളൂര്‍ ശര്‍മ്മ തുടങ്ങിയ എട്ടോളം ആരാധ്യ പ്രമുഖരുടെ ആശിര്‍വാദം ഏറ്റു വാങ്ങിയ ശേഷം ശ്രീ. ഗോവിന്ദന് കുട്ടി മറുപടി പ്രസംഗം നടത്തി. ശ്രീ. ആര്. പ്രമോദ് ചന്ദ്രന് നന്ദി പ്രകടിപ്പിച്ചു.
സാംസ്കാരിക സമ്മേളനം ഉത്ഘാടനം ചെയ്യുന്നു.
ശ്രീമതി. മാത്തൂര്‍ വിളക്ക് കൊളുത്തുന്നു.
ശ്രീ. മാത്തൂരിന്റെ മറുപടി പ്രസംഗം
രാത്രി ഒന്‍പതു മണിക്കു മാസ്റ്റേഴ്സ്: ശരത്, ദീപക്, അരുണ്‍, അശ്വിന് എന്നീ കലാകാരന്മാര് നാല് കൃഷ്ണ വേഷങ്ങളുടെ പുറപ്പാടോടെ കഥകളി ആരംഭിച്ചു. മേളപ്പദം ഉണ്ടായില്ല. നളചരിതം നാലാം ദിവസം ആയിരുന്നു ആദ്യ കഥ. ശ്രീ. സദനം
കൃഷ്ണന് കുട്ടി ബാഹുകനായും ശ്രീ. മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും ശ്രീ.കലാകേന്ദ്രം മുരളീധരന് നമ്പൂതിരി കേശിനിയായും രംഗത്തെത്തി. മൂന്നു കലാകാരന്മാരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
അടുത്ത കഥ ഉത്തരാസ്വയംവരത്തില്‍ ശ്രീ.കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍ (ദുര്യോധനന്), ശ്രീ. കലാമണ്ഡലം ഷണ്മുഖന് (ഭാനുമതി), ശ്രീ.കലാനിലയം കരുണാകര കുറുപ്പ് (ദൂതന്, വലലന്), കലാ: ശരത് (കര്ണ്ണന്, വിരാടന്), ശ്രീ.
കലാമണ്ഡലം ബാലകൃഷ്ണന് (ത്രിഗര്ത്തന്) , ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ് (ഉത്തരന്), ശ്രീ. ഫാക്ട് മോഹനന് (ബ്രഹന്ദള), ശ്രീ.കലാകേന്ദ്രം മുരളീധരന് നമ്പൂതിരി (സൈരന്ധ്രി) എന്നിങ്ങനെ പ്രധാന കലാകാരന്മാരും അവരുടെ വേഷങ്ങളും. കളി മൊത്തത്തില്‍ വിജയം ആയിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്കുള്ളില്‍ കളി തീര്‍ക്കണം എന്ന് നിര്‍ബ്ബന്ധം ഉണ്ടായതിനാല്‍ ഉത്തരനും ബ്രഹന്ദളയും തമ്മിലുള്ള രംഗം വളരെ വേഗം തീര്‍ക്കേണ്ടി വന്നു .
ശ്രീ. കോട്ടക്കല്‍ പി. ഡി.നമ്പൂതിരി, ശ്രീ. പത്തിയൂര്‍ ശങ്കരന് കുട്ടി, ശ്രീ. കോട്ടക്കല്‍ മധു, ശ്രീ. കലാനിലയം രാജീവന്, ശ്രീ. കലാനിലയം സിനു, ശ്രീ. പരിമണം മധു, ശ്രീ. മംഗലം നാരായണന് നമ്പൂതിരി എന്നിവര്‍ സംഗീതം പകര്‍ന്നു.
ശ്രീ.കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്, ശ്രീ. കോട്ടക്കല്‍ പ്രസാദ്, ശ്രീ. രാജേഷ്, ശ്രീ. പുരുഷോത്തമന്, ശ്രീ. അരുണ്‍ തുടങ്ങിയര്‍ ചെണ്ടയും ശ്രീ. മാര്‍ഗി. നാരായണന് നമ്പൂതിരി, ശ്രീ. കലാമണ്ഡലം അച്യുത വാര്യര്‍, ശ്രീ. കോട്ടക്കല്‍ ഹരി, ശ്രീ. ശശി എന്നിവര്‍ മദ്ദളവും ശ്രീ. പന്തളം ഉണ്ണികൃഷ്ണന് ഇടയ്ക്കയും കൈകാര്യം ചെയ്തു. ശ്രീ. ചിങ്ങോലി പുരുഷോത്തമന്, ശ്രീ.കലാനിലയം സജി എന്നിവരാണ് ചുട്ടി കൈകാര്യം ചെയ്തത്. തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)