പേജുകള്‍‌

2015, ജനുവരി 7, ബുധനാഴ്‌ച

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 16-മത് അനുസ്മരണം -(2)


ശ്രീ. ചെന്നിത്തല ചെല്ലപ്പൻപിള്ളയുടെ പതിനാറാമത്   അനുസ്മരണ സമ്മേളനത്തിന് ശേഷം പാലക്കാട്ട്  ശ്രീ. അമൃതശാസ്ത്രികൾ രചിച്ച ലവണാസുരവധം കഥകളിയാണ് അവതരിപ്പിച്ചത്.  കഥയിലെ മണ്ണാനും  മണ്ണാത്തിയും തമ്മിലുള്ള രംഗമാണ് ആദ്യം അവതരിപ്പിച്ചത്.    

 രാവണവധവും  വനവാസകാലവും കഴിഞ്ഞ ശേഷം ശ്രീരാമനും സീതയും ലക്ഷ്മണനും അയോദ്ധ്യയിൽ മടങ്ങിയെത്തി. പട്ടാഭിഷേകം കഴിഞ്ഞ് ശ്രീരാമൻ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് പ്രസ്തുത രംഗത്തിന്റെ സന്ദർഭം. മണ്ണാൻ അലക്കുജോലികൾ കഴിഞ്ഞ് നേരത്തെ വീട്ടിലെത്തുമ്പോൾ അദ്ദേഹത്തിൻറെ ഭാര്യയെ അവിടെ കണ്ടില്ല. മാതൃഗൃഹത്തിൽ ഒരു ദിവസം താമസിച്ചു മടങ്ങിയെത്തിയ മണ്ണാന്റെ ഭാര്യ,  മണ്ണാത്തിക്ക് പരപുരുഷബന്ധമുണ്ടെന്നു സംശയിച്ചുള്ള കുടുംബശണ്ഠയാണ് രംഗം. രാവണപുരിയിൽ വസിച്ച സീതയെ ശ്രീരാമൻ സ്വീകരിച്ചതുപോലെ ഞാൻ നിന്നെ സ്വീകരിക്കില്ല എന്ന് പറഞ്ഞ് മണ്ണാൻ മണ്ണാത്തിയെ വീട്ടിൽ നിന്നും അടിച്ചോടിക്കുന്നതോടെ രംഗം അവസാനിക്കുന്നു.

                                                              മണ്ണാനും മണ്ണാത്തിയും

                                                             മണ്ണാനും മണ്ണാത്തിയും

                                                           മണ്ണാനും  മണ്ണാത്തിയും

(മണ്ണാന്റെ കുടുംബശണ്ഠയും സീതാദേവിയുടെ പേരിൽ മണ്ണാൻ നടത്തിയ പ്രസ്താവനയും ദൂതന്മാർ മൂലം അറിഞ്ഞ ശ്രീരാമൻ 
പ്രജകളുടെ പ്രീതി സമ്പാദിക്കുവാനായി   സീതാദേവിയെ വനത്തിൽ  ഉപേക്ഷിച്ചു. ഗർഭിണിയായ സീതാദേവിയെ വാത്മീകി മഹർഷി അദ്ദേഹത്തിൻറെ ആശ്രമത്തിലേക്ക് കൂട്ടിപ്പോയി. സീതാദേവി രണ്ടു ആണ്‍കുട്ടികളെ പ്രസവിക്കുകയും അവർക്ക് കുശൻ എന്നും ലവൻ എന്നും പേരിട്ടു വളർത്തി. വാത്മീകി മഹർഷി കുശനെയും ലവനെയും വിദ്യകൾ അഭ്യസിപ്പിച്ചു.)

 ഒരു ദിവസം ആശ്രമത്തിലെ മറ്റു കുമാരന്മാരുമൊത്ത് വനത്തിൽ കളിക്കുവാൻ കുശനും ലവനും സീതാദേവിയോട് അനുവാദം ചോദിക്കുന്നു. കുമാരന്മാരെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ സാധിക്കാത്ത അവസ്ഥയിലും മനസില്ലാ മനസ്സോടെ സീതാദേവി കുമാരന്മാർക്ക്‌ അനുവാദം നൽകുന്നു. അമ്പും വില്ലും ധരിച്ച് കുമാരന്മാർ വനത്തിലേക്ക് യാത്ര തിരിക്കുന്നു.  വനകാഴ്ചകൾ കണ്ട് സഞ്ചരിക്കുന്ന കുമാരന്മാർ  ശ്രീരാമന്റെ യാഗാശ്വത്തെ കണ്ടു. യാഗാശ്വത്തിന്റെ തലയിൽ എഴുതിവെച്ചിരിക്കുന്ന "ശ്രീരാമനുതുല്യം മറ്റൊരാൾ ഈ ലോകത്തിലുണ്ടെങ്കില്‍ ഈ കുതിരയെ പിടിച്ചുകെട്ടണം" എന്ന വാചകം കണ്ട ലവൻ യാഗാശ്വത്തെ ബന്ധിക്കുവാൻ    കുശന്റെ അനുവാദം തേടി. കുശന്റെ അനുവാദത്തോടെ ലവൻ യാഗാശ്വത്തെ ബന്ധിക്കുകയും കുശൻ വനത്തിൽ സഞ്ചരിച്ച് കാഴ്ചകൾ കണ്ടു രസിക്കുകയും ചെയ്തു. 

                                                           സീത , ലവൻ , കുശൻ

                                                            സീത , കുശൻ , ലവൻ

                                                                  കുശൻ , ലവൻ

                                                                          ലവൻ          

                                                           ശതൃഘ്നൻ,  ലവൻ

                                                         ശതൃഘ്നൻ,  ലവൻ

                                                  കുശൻ, ശതൃഘ്നൻ,  ലവൻ

യാഗാശ്വത്തെ പിന്തുടർന്ന് എത്തിയ  ശ്രീരാമന്റെ സഹോദരനായ ശതൃഘ്നൻ വനത്തിലെത്തി. യാഗാശ്വത്തെ ബന്ധിച്ചു കാവൽ നിന്നിരുന്ന ലവനുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. തുടർന്ന് ശതൃഘ്നനും ലവനും തമ്മിൽ പോരാടി. ശതൃഘ്നൻ ലവനെ ബന്ധിച്ചു. ഈ സമയം കുശൻ എത്തി   ലവനെ മോചിപ്പിക്കുകയും ശതൃഘ്നനോട് യുദ്ധത്തിൽ ഏർപ്പെട്ടു.  ശതൃഘ്നൻ പരാജയപ്പെട്ടു മടങ്ങുന്നതുമാണ് അടുത്ത രംഗം. 

യാഗാശ്വത്തെ രണ്ടു കുമാരന്മാരാൽ  ബന്ധിക്കപ്പെട്ടതും ശതൃഘ്നൻ കുമാരന്മാരോട് പരാജയപ്പെട്ടതും അറിഞ്ഞ് ശ്രീരാമനിയോഗം സ്വീകരിച്ച് ഹനുമാൻ വനത്തിൽ  എത്തുന്നതാണ് മൂന്നാം രംഗം. വനത്തിലെത്തിയ ഹനുമാൻ കുമാരന്മാർക്ക് രാമലക്ഷണന്മാരുമായുള്ള സാമ്യം അനുഭവപ്പെട്ടു. തന്മൂലം ഉണ്ടായ സ്നേഹത്തോടെ കുമാരന്മാരുമായി ഒരു വിനോദയുദ്ധത്തിന് ഹനുമാൻ തയ്യാറായി. ഒടുവിൽ കുമാരന്മാർ ആരെന്നു അറിയുവാനുള്ള ആഗ്രഹത്തോടെ ഹനുമാൻ കുമാരന്മാർക്ക്‌ കീഴടങ്ങി. 
കുമാരന്മാർ ഹനുമാനെയും  ബന്ധിച്ചു. ബന്ധനസ്ഥനായ  ഹനുമാനെയും യാഗാശ്വത്തെയും കൂട്ടി കുമാരന്മാർ ആശ്രമത്തിലേക്കു മടങ്ങി. 

                                                                     ഹനുമാൻ

                                                                       ഹനുമാൻ

                                                       ഹനുമാനും ലവകുശന്മാരും

                                                       ഹനുമാനും ലവകുശന്മാരും

                                                         ഹനുമാനും ലവകുശന്മാരും

                                                         ഹനുമാനും ലവകുശന്മാരും

                                                       ഹനുമാനും ലവകുശന്മാരും

 ബന്ധനസ്ഥനായ ഹനുമാനെ  കുമാരന്മാർ  സീതാദേവിയുടെ മുൻപിൽ എത്തിച്ചു. സീത ഹനുമാനെ തിരിച്ചറിഞ്ഞു.   വന്ദനീയനാണ് ഹനുമാൻ എന്നും ഹനുമാനെ  ബന്ധന  വിമുക്തനാകണം എന്നും സീതാദേവി കുമാരന്മാരെ അറിയിച്ചു. കുമാരന്മാരാൽ ബന്ധന  വിമുക്തനാക്കപ്പെട്ട ഹനുമാൻ സീതാദേവിയുടെ കാൽക്കൽ നമസ്കരിച്ചു. തുടർന്ന് കുമാരന്മാർ യാഗാശ്വത്തെ ബന്ധിച്ചതും യാഗാശ്വത്തെ തേടിയെത്തിയ കുമാരന്മാരുമായി ശതൃഘ്നൻ  യുദ്ധം ചെയ്തു പരാജയപ്പെട്ടതും തുടർന്ന് ശ്രീരാമസ്വാമിയുടെ നിയോഗത്താൽ താൻ യാഗാശ്വത്തെ തേടി ഇവിടെ എത്തിയെന്നും  കുമാരന്മാരാൽ താനും ബന്ധനസ്ഥനാക്കപ്പെട്ടു എന്നും ഹനുമാൻ അറിയിച്ചു. 

ആശ്വമേധയാഗം ചെയ്യുമ്പോൾ രാജാവിനോടൊപ്പം ആവശ്യമായ രാജ്ഞിയുടെ സാന്നിദ്ധ്യത്തെ പറ്റി സീത ഹനുമാനോട് തിരക്കി. സ്വർണ്ണം കൊണ്ട് നിർമ്മിച്ച സീതാദേവിയുടെ പ്രതിമയാണ് രാജാവിനു സമീപം വെച്ചുകൊണ്ടാണ്‌ യാഗം നടത്തിയത് എന്ന് ഹനുമാൻ അറിയിച്ചപ്പോൾ സീതാദേവി വികാരപരവശയായി. രാജാവിന്റെ ക്ഷേമവിവരം സീതാദേവി ഹനുമാനോട് അന്വേഷിച്ചു. ഈ മിടുമിടുക്കന്മാരായ  കുമാരന്മാരുടെ മുഖം കണ്ടു ആനന്ദിക്കുവാനുള്ള  ഭാഗ്യം രാജാവിനിവില്ലല്ലോ എന്ന് പറഞ്ഞ് സീതാദേവിയെ ഹനുമാൻ ആശ്വസിപ്പിക്കുന്നു.

                                                 സീതയും കുശലവന്മാരും ഹനുമാനും

                                                  സീതയും കുശലവന്മാരും ഹനുമാനും

                                                 സീതയും കുശലവന്മാരും ഹനുമാനും

                                                         സീതയും  ഹനുമാനും

                                                      സീതയും കുശനും  ഹനുമാനും

                                                     സീതയും കുശനും  ഹനുമാനും

                                                  സീതയും കുശലവന്മാരും ഹനുമാനും

                                                       സീതയും ലവനും  ഹനുമാനും

ഹനുമാന്റെ അപേക്ഷയനുസരിച്ച് സീതാദേവി കുമാരന്മാരോട് യാഗാശ്വത്തെ മോചിപ്പിക്കുവാൻ നിർദ്ദേശിക്കുന്നു. കുമാരന്മാർ യാഗാശ്വത്തെ മോചിപ്പിച്ചു. സീതയും കുമാരന്മാരും യാഗാശ്വത്തെ വണങ്ങുകയും, ഹനുമാൻഹനുമാൻഹനുമാൻഹനുമാൻ ഹനുമാൻ യാഗാശ്വത്തെ അതിന്റെ യാത്ര തുടരുവാനും  അനുവദിച്ചു. പരാക്രമശാലികളായ കുമാരന്മാർ മൂന്നു ലോകത്തെയും ഭരിക്കുവാൻ പ്രാപ്തരായി വരും എന്ന് അറിയിച്ചു കൊണ്ട് സീതാദേവിയോട് യാത്ര പറഞ്ഞ ഹനുമാൻ കുമാരന്മാരുമൊത്ത് വിനോദ സംഭാഷണങ്ങൾ നടത്തി. ഒരിക്കൽ താൻ തിരികെ വന്ന് നിങ്ങളെ രണ്ടു പേരെയും തോളിലേറ്റി ശ്രീരാമസ്വാമിയുടെ മുന്നിൽ എത്തിക്കും എന്നറിയിച്ച് മടങ്ങുന്നതോടെ കഥ അവസാനിക്കുന്നു.  

                                                സീതയും കുശലവന്മാരും ഹനുമാനും

                                                സീതയും കുശലവന്മാരും ഹനുമാനും

                                                സീതയും കുശലവന്മാരും ഹനുമാനും

                                                            സീതയും  ഹനുമാനും

                                                          ഹനുമാനും കുശലവന്മാരും

                                                      ഹനുമാനും കുശലവന്മാരും

                                                      (ധനാശി )  കുശലവന്മാർ

ശ്രീ.കലാമണ്ഡലം ബാലകൃഷ്ണൻ മണ്ണാനെയും     ശ്രീ. കലാമണ്ഡലം  അനിൽകുമാർ  മണ്ണാത്തിയെയും അവതരിപ്പിച്ചു വിജയിപ്പിച്ചു. പ്രസ്തുത രംഗത്തിന് ചെണ്ട കൈകാര്യം ചെയ്തു വിജയിപ്പിച്ചത്  ശ്രീ. കണ്ടല്ലൂർ ഉണ്ണികൃഷ്ണനായിരുന്നു. സീതാദേവിയായി ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ അവർകൾ അഭിനന്ദനീയമായ പ്രകടനം കാഴ്ചവെച്ചു. കുശനായി ശ്രീ. കലാനിലയം രവീന്ദ്രനാഥപൈയും ലവനായി ശ്രീ. ചന്ദ്രമന നാരായണൻ നമ്പൂതിരിയും ശതൃഘ്നനായി ശ്രീ. ആർ. എൽ. വി. മോഹനകുമാറും വേഷമിട്ട് രംഗങ്ങൾ വിജയിപ്പിച്ചു. 
മിതത്വവും ഭംഗിയേറിയ അവതരണവും കൊണ്ട് ഹനുമാൻ എന്ന കഥാപാത്രത്തെ വളരെ ഭംഗിയായി ശ്രീ. കലാമണ്ഡലം രതീശൻ അവതരിപ്പിച്ചു. രംഗവസാനത്തിൽ കുശലവന്മാരെ തന്റെ മാറുപിളർന്ന്  ഹൃദയത്തിൽ  കുടികൊള്ളുന്ന ശ്രീരാമനെയും സീതാദേവിയെയും കാട്ടി. ഇന്നുമുതൽ നിങ്ങൾ ഇരുവരും എന്റെ ഹൃദയത്തിൽ ഉണ്ടാവും എന്ന് അറിയിച്ചാണ് മടങ്ങിയത്. 


                 സമതി പ്രസിഡന്റ് ശ്രീ. ഞാഞ്ഞൂർ സുകുമാരൻ നായർ അവർകൾ 
                           ശ്രീ. തിരുവല്ലാ ഗോപിക്കുട്ടൻ നായർ അവർകളെ ആദരിക്കുന്നു.

ശ്രീ. തിരുവല്ലാ ഗോപിക്കുട്ടൻ നായർ അവർകളായിരുന്നു പ്രധാന ഗായകൻ.  സപ്തതി ആഘോഷിക്കുന്ന ശ്രീ. ഗോപിച്ചേട്ടനെ ആദ്യരംഗത്തിനു ശേഷം സമതി പ്രസിഡന്റ് പൊന്നാട അണിയിച്ച്  ആദരിച്ചു. ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണൻ, ശ്രീ. മംഗലം നാരായണൻ നമ്പൂതിരി എന്നിവരും ഗായകരായി പ്രവർത്തിച്ച്‌ കളി ഗംഭീരമാക്കി. ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മയുടെ ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ, ശ്രീ. കലാമണ്ഡലം രാജേഷ് എന്നിവരുടെ മദ്ദളവും വളരെ നന്നായി.

തിരുവല്ലാ ശ്രീ. ഗോപാലപ്പണിക്കർ ആശാന്റെ   സ്മരണാർത്ഥം  ശ്രീ. തിരുവല്ല രാധാകൃഷ്ണൻ നടത്തി വരുന്ന     ശ്രീവല്ലഭ വിലാസം കഥകളി യോഗത്തിന്റെ കോപ്പുകളും അണിയറ ശില്പികളും കളിയുടെ വിജയത്തിന്  പ്രശംസനീയമായ പങ്കുവഹിച്ചിരുന്നു.
  


മണ്‍മറഞ്ഞ ബഹുമാന്യനായ കഥകളി കലാകാരൻ ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള ആശാന്റെ കുടുംബാംഗങ്ങളുടെയും, ചുനക്കരയിലെ പ്രധാന കഥകളി ആസ്വാദകരായ ശ്രീ. കൃഷ്ണൻ നമ്പൂതിരി, ശ്രീ. രാധാകൃഷ്ണക്കുറുപ്പ് എന്നിവരുടെയും ശ്രീ. തിരുവല്ല രവീന്ദ്രനാഥ്‌ പുരുഷോത്തമൻ അവർകളുടെയും  മാവേലിക്കര കഥകളി ആസ്വാദക സംഘത്തിലെ ശ്രീ. ഗോപകുമാർ ജനാർദ്ദനൻപിള്ള അവർകൾ ഉൾപ്പെട്ട പ്രതിനിധികളുടെയും മറ്റും ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പിലെ ചില അംഗങ്ങളുടെയും അരങ്ങിനു മുൻപിലെ  സാന്നിദ്ധ്യം പ്രത്യേകം സ്മരണാർഹം എന്ന് നന്ദിപൂർവ്വം അറിയിക്കുന്നു.