പേജുകള്‍‌

2014, ജനുവരി 27, തിങ്കളാഴ്‌ച

22-12-2013-ന് തിരുവല്ലായിൽ കലാകാരന്മാരും കലാസ്നേഹികളുമൊത്ത്


 എന്റെ സുഹൃത്തായ തിരുവല്ല കിഴക്കുംമുറിയിൽ  ശ്രീ. ഉണ്ണികൃഷ്ണൻ അവർകൾ, അദ്ദേഹത്തിൻറെ  വഴിപാടായി തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ 2013  ഡിസംബർ  22- ന്  കുചേലവൃത്തം  കംസവധം കഥകളി അവതരിപ്പിക്കുന്നു എന്നും എന്റെ സാന്നിധ്യം ഉണ്ടാകണം  എന്നും എന്നെ വളരെ മുൻപു തന്നെ അറിയിച്ചിരുന്നു. ചെന്നൈയിൽ നിന്നും നാട്ടിൽ എത്തിയ ശേഷം പ്രസ്തുത കഥകളി ദിവസം വൈകിട്ട് ഏഴരമണിയോടെ തിരുവല്ലാ ക്ഷേത്രത്തിന്റെ കഥകളി മണ്ഡപത്തിൽ എത്തിയപ്പോൾ തന്നെ തിരുവല്ലാ ശ്രീവല്ലഭവിലാസം കഥകളിയോഗം മാനേജർ ശ്രീ. തിരുവല്ലാ രാധാകൃഷ്ണൻ അവർകളെ കണ്ടു. ഞാൻ കളി കാണാൻ  എത്തുമെന്ന വിവരം ശ്രീ. ഉണ്ണികൃഷ്ണൻ അവർകൾ ശ്രീ. രാധാകൃഷ്ണനെ അറിയിച്ചിരുന്നു. ശ്രീ. രാധാകൃഷ്ണൻ അവർകൾ എന്നെ അണിയറയിലേക്ക് കൂട്ടിപ്പോയി. ഈ അടുത്ത കാലത്ത് ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പിൽ ഞാൻ എഴുതിയ  പോസ്റ്റുകൾ  നിമിത്തം ഉണ്ടായ ചില വിവാദങ്ങൾ കാരണം അണിയറയിൽ പോകുവാനും കഥകളി കലാകാരന്മാരെ അഭിമുഖീകരിക്കുവാനും  ഒരു മടി ഉണ്ടായിരുന്നു. എന്നാൽ എനിക്ക് സുപരിചയക്കാരായ എല്ലാ കഥകളി  കലാകാരന്മാരും പതിവ് സ്നേഹത്തോടെ തന്നെയാണ്  എന്നോട് പെരുമാറിയത്. 

                               ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ 

                                                            ശ്രീ  ഫാക്റ്റ് മോഹനൻ

                                                   ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള

                                  ശ്രീ. തിരുവല്ലാ രാധാകൃഷ്ണൻ , ശ്രീ കലാനിലയം രാജീവൻ 

                              ശ്രീ. കലാനിലയം കരുണാകരകുറുപ്പ് ,ശ്രീ. തിരുവല്ലാ രാധാകൃഷ്ണൻ , 
                                                          ശ്രീ കലാനിലയം രാജീവൻ

                                              ശ്രീ. കലാനിലയം കരുണാകരകുറുപ്പ്

ശ്രീ. തിരുവല്ല  രാധാകൃഷ്ണൻ അവർകൾ എന്നെ അദ്ദേഹത്തിൻറെ വസതിയിലേക്ക് കൂട്ടിപ്പോയി. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുമൊത്ത്‌ ആഹാരവും കഴിച്ച ശേഷം വളരെ സന്തോഷത്തോടെ ഒരു മണിക്കൂർ സമയം അവിടെ ചിലവഴിച്ചു. ശ്രീ. രാധാകൃഷ്ണന്റെ മുത്തച്ഛനും ശ്രീവല്ലഭവിലാസം കഥകളി യോഗത്തിന്റെ സ്ഥാപകനുമായ ശ്രീ. തിരുവല്ലാ ഗോപാലപ്പണിക്കർ ആശാനും എന്റെ പിതാവും തമ്മിലുണ്ടായിരുന്ന സ്നേഹബന്ധത്തിന്റെ കഥകളാണ് അവിടെ പങ്കു വെച്ചത്.  

ശ്രീ. രാധാകൃഷ്ണന്റെ വീട്ടിൽ നിന്നും തിരിച്ച് ക്ഷേത്രത്തിലെ കഥകളി മണ്ഡപത്തിൽ എത്തിയപ്പോൾ ശ്രീ. ഉണ്ണികൃഷ്ണനും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ, ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പിലെ അംഗങ്ങളായ ശ്രീ. രവീന്ദ്രനാഥ്  പുരുഷോത്തമൻ അവർകൾ, ശ്രീ.ജയദേവ് രാജേന്ദ്രൻ, ശ്രീ. ഗിരീഷ്‌ നീലകണ്ഠഅയ്യർ,     അദ്ദേഹത്തിൻറെ പിതാവ് നീലകണ്ഠ അയ്യർ എന്നിവരെ അവിടെ കാണാൻ സാധിച്ചു. ശ്രീ. നീലകണ്ഠഅയ്യർ അവർകളെ എനിക്ക് നേരത്തേ   പരിചയമുണ്ട്. സിംഗപ്പൂർ ഭാസ്കർ അക്കാഡമിയുടെ ഭാരതപര്യടനത്തിന്റെ ഭാഗമായി ചെന്നൈ മൈലാപ്പൂരിൽ താടകാവധം കഥകളി (തമിഴ് ഭാഷയിൽ) അവതരിപ്പിക്കുവാൻ എത്തിയപ്പോൾ അദ്ദേഹത്തെ അവിടെ വെച്ച് പരിചയപ്പെട്ടിരുന്നു. അദ്ദേഹവും അദ്ദേഹത്തിൻറെ മൂത്ത മകനും കഥകളി കലാകാരനുമായ ശ്രീ. ഗണേഷും അടുത്ത ദിവസം ചെന്നൈയിൽ അവതരിപ്പിച്ച ഒരു ഗംഭീര കഥകളി കാണുവാൻ എത്തിയിരുന്നു. അന്ന് അവിടെ അവതരിപ്പിച്ച സൌഗന്ധികം, കീചകവധം, ദുര്യോധനവധം എന്നീ കഥകളിൽ ദുര്യോധനവധത്തിലെ ഒരു രംഗത്തിന്റെ അവതരണത്തിൽ എനിക്കുണ്ടായ അഭിപ്രായവുമായി പൂർണ്ണമായും യോജിക്കുന്ന നിലപാടാണ് ശ്രീ. നീലകണ്ഠഅയ്യർക്ക്  ഉണ്ടായിരുന്നത് എന്നത് പ്രത്യേകം സ്മരിക്കുന്നു.

                                      ശ്രീ. കിരണ്‍ പരമേശ്വരൻ 

.                          ശ്രീ. രവീന്ദ്രനാഥ്  പുരുഷോത്തമൻ , ശ്രീ. കിരണ്‍ പരമേശ്വരൻ

                             ശ്രീ. ജയദേവ് രാജേന്ദ്രൻ,  ശ്രീ. രവീന്ദ്രനാഥ്  പുരുഷോത്തമൻ

ഫേസ് ബൂക്കിലൂടെ മാത്രം ആശയവിനിമയം ചെയ്തിട്ടുള്ള കഥകളി കലാകാരനും ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിനു സമീപമുള്ള അറപ്പുര  മഠത്തിലെ മുരുകൻ എന്നറിയപ്പെടുന്ന ശ്രീ. കിരണ്‍ പരമേശ്വരൻ അവർകളെയും കാണുവാനും സംസാരിക്കുവാനും അവസരം ഉണ്ടായി. ചുനക്കരയിൽ നിന്നും കംസവധം കഥകളി കാണാൻ എത്തിയ മുൻപരിചയക്കാരായ മൂന്ന് അസ്വാദകരുമായും കുറച്ചു സമയം സന്തോഷം പങ്കുവെച്ചു.

 കഥകളി വഴിപാട് സമർപ്പിച്ച ശ്രീ. ഉണ്ണികൃഷ്ണൻ അവർകളുടെ ക്യാമറയിൽ പതിഞ്ഞ അണിയറ ചിത്രങ്ങൾ എൻറെ ബ്ലോഗ്‌ വായനക്കാർക്കായി സമർപ്പിക്കുന്നു. 

                            ശ്രീ. രാജീവൻ നമ്പൂതിരിയും ശ്രീ. പത്തിയൂർ ശങ്കരൻ കുട്ടിയും

                                        ശ്രീ. നെല്ലിയോട് തിരുമേനിയും ശ്രീ. ഇഞ്ചക്കാടും

                                                ശ്രീ. ഫാക്റ്റ് പത്മനാഭനും ശ്രീ. ഇഞ്ചക്കാടും

                                                 ശ്രീ. ഇഞ്ചക്കാടും ഫാക്റ്റ് മോഹനനും

                               ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ 

                                ശ്രീ. കലാമണ്ഡലം അരുണ്‍, ശ്രീ. കലാമണ്ഡലം ഉല്ലാസ്

കഥകളി കഴിഞ്ഞ ശേഷം എന്റെ മടക്കയാത്ര ചുട്ടി ആർട്ടിസ്റ്റ് ശ്രീ. ചിങ്ങോലി പുരുഷോത്തമൻ അവർകളോടൊപ്പം ആയിരുന്നു.   അദ്ദേഹം   തന്റെ ബൈക്കിൽ ചിങ്ങോലിക്ക് പോകും വഴിയിൽ എന്നെ  എന്റെ ഗ്രാമത്തിൽ എത്തിച്ചതും നന്ദിപൂർവ്വം സ്മരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ