പേജുകള്‍‌

2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ഗുരുസ്മരണാദിനവും കഥകളിയും

                               (ശ്രീ.കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍)
കഥകളിയിലെ ഭീഷ്മാചാര്യൻ ആയിരുന്ന ഗുരു: ശ്രീ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ ആശാന്റെ  അനുസ്മരണാ ദിനം കലാസാഗർ, കവളപ്പാറ എന്ന സംഘടനയുടെ ചുമതലയില്‍ 14th October 2010-നു ചെന്നൈ, ബസന്ത്  നഗറിലുള്ള No.1, Elliots Beach Road - ൽ നടന്നു.  സംഗീത ചക്രവര്‍ത്തി. ശ്രീ. എം. എസ്. വിശ്വനാഥന്‍, ശ്രീ. എന്‍. രമണി (Flute), ശ്രീ.ടി. വി. ഗോപാലകൃഷ്ണന്‍ (Mridangam Artiste and a Multifaceted Musical Legend), ശ്രീ. വി. പി. ധനഞ്ജയന്‍ (Kalakshethra, Chennai‍), ശ്രീ. രാജേന്ദ്ര ബാബു (Head of the Malayalam Department, Chennai University.) എന്നിവരെ കലാസാഗര്‍ ആദരിച്ചു.  പ്രസിദ്ധ കുച്ചുപുടി ഡാന്‍സര്‍ ശ്രീ.വേദാന്തം രാമചന്ദ്ര വരപ്രസാദ്‌ അവര്‍കള്‍ക്ക് കലാസാഗർ അവാര്‍ഡ്  നല്‍കി ബഹുമാനിച്ചു .

                   
                             ആദരണീയരോടൊപ്പം ശ്രീ. രാജന്‍ പൊതുവാള്‍ (വലതു വശം)  

ശ്രീ. വി. പി. ധനഞ്ജയൻ അവര്‍കൾ പൊതുവാൾ ആശാനെ അനുസ്മരിക്കുന്ന വേളയിൽ, ശ്രീ  കലാമണ്ഡലം കൃഷ്ണന്‍നായർ ആശാനോടൊപ്പം തൃപ്പൂണിത്തുറയില്‍  ഒരിക്കൽ ഒരു കളിക്ക് കൂടിയപ്പോള്‍  സൗഗന്ധികത്തിൽ തന്റെ  ശൗര്യ ഗുണത്തിന് ശ്രീ. പൊതുവാള്‍ ആശാന്‍ ചെണ്ട കൊട്ടിയതും, കളി കഴിഞ്ഞപ്പോൾ തന്റെ അരങ്ങു പ്രവര്‍ത്തികളെ പൊതുവാള്‍ ആശാൻ അഭിനന്ദിച്ചതും ഓർത്ത് നന്ദിയോടെ സ്മരണ പുതുക്കി.  ശ്രീ. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാൾ ആശാനും ശ്രീ. കലാമണ്ഡലം കൃഷ്ണന്‍നായര്‍ ആശാനും, ബാലി സുഗ്രീവന്മാരായി ഒരു അരങ്ങിൽ എത്തിക്കണ്ട അനുഭവവും ശ്രീ. ധനഞ്ജയൻ സ്മരിക്കുക ഉണ്ടായി. കലാസാഗർ സംഘടനയുടെ സെക്രട്ടറി  ശ്രീ. രാജന്‍പൊതുവാള്‍ അവര്‍കള്‍ നന്ദി പ്രകാശിപ്പിച്ചു.
                 

               (ഇടതു നിന്നും: ശ്രീ.ടി. വി. ഗോപാലകൃഷ്ണന്‍, ശ്രീ.വി.പി. ധനഞ്ജയന്‍, 
                ശ്രീ.എം. എസ്. വിശ്വനാഥന്‍ ,ശ്രീ. രാജേന്ദ്ര ബാബു , ശ്രീ. എന്‍. രമണി)

തുടർന്ന്, ശ്രീ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ആശാന്റെ മകനും പ്രസിദ്ധ കഥകളി ചെണ്ട വിദഗ്ദനുമായ ശ്രീ. കലാമണ്ഡലം വിജയകൃഷ്ണന്‍ രൂപം നല്‍കി  ശ്രീ.എന്‍.കെ.
ദേശം അവര്‍കള്‍ ശ്ലോകങ്ങളും പദങ്ങളും എഴുതി ചേര്‍ത്ത  കഥകളി "ദശമുഖരാവണന്‍" അവതരിപ്പിക്കുക ഉണ്ടായി.
                  
                                                     രാവണന്‍: ശ്രീ. സദനം ബാലകൃഷ്ണന്‍
 സദനം അനീഷ്‌ (മദ്ദളം), ശ്രീ. കലാമണ്ഡലം വിജയകൃഷ്ണനും ശിഷ്യനും (ചെണ്ട ), സദനം ശിവദാസന്‍ (സംഗീതം)

ശ്രീ. സദനം ബാലകൃഷ്ണന്‍  ആശാന്‍ രാവണനായി രംഗത്തെത്തി മിഴിവുറ്റ പ്രകടനം കാഴ്ചവെച്ചു. ശ്രീ. സദനം ശിവദാസനും സംഘവും സംഗീതവും, ശ്രീ. കലാമണ്ഡലം വിജയ കൃഷ്ണന്‍ ചെണ്ടയും ശ്രീ. സദനം അനീഷ്‌  മദ്ദളവും   ശ്രീ. കലാമണ്ഡലം ശിവരാമന്‍ ചുട്ടിയും ശ്രീ. കലാമണ്ഡലം കുട്ടന്റെ നേതൃത്വത്തിലുള്ള അണിയറയും കലാക്ഷേത്രയുടെ (ചെന്നൈ) അണിയറ കോപ്പുകളും കളിയുടെ വിജയത്തിന് മാറ്റു കൂട്ടി.
  

‘ദശമുഖരാവണൻ‘ കഥയുടെ ആവിഷ്കാരം തുടക്കത്തിൽ, ‘രാവണോത്ഭവം‘ കഥകളിയുടെ അവതരണത്തിന്റെ രീതിയിലാണ്.  രാമ - രാവണയുദ്ധമാണ് കഥയുടെ കാലഘട്ടം. യമൻ തന്റെ വാഹനത്തിൽ ‘യമ-പാശവുമായി’ തന്നെ സമീപിക്കുന്നതായി  രാവണന്‍ നിദ്രയില്‍ കണ്ടു ഞെട്ടി ഉണരുന്നു. അതാണു ഈ കഥയുടെ  സന്ദര്‍ഭം.
                  

                         രാവണന്‍:ശ്രീ. സദനം ബാലകൃഷ്ണന്‍

രാവണന്റെ തിരക്കിനോട്ടം. തിരക്കി നോട്ടം കഴിഞ്ഞാൽ രാവണന്റെ ശയനഗൃഹം ആണ് രംഗം. ചപ്രമഞ്ചത്തിൽ ശയിക്കുന്ന രാവണൻ ഉറക്കത്തില്‍ ഞെട്ടി ഉണരുന്നു. “ഒരു കരച്ചില്‍ ശബ്ദം കേട്ടു. അതിന്റെ കാരണം എന്താണ്?  എന്റെ അമ്മയുടെ കരച്ചില്‍ ആണോ? അല്ല. എന്റെ അമ്മ ഒരിക്കലും എന്നേ ഓര്‍ത്തു കരയുകയില്ല. കാരണം....... പണ്ട് ഞാന്‍ അമ്മയുടെ മടിയില്‍ തല വെച്ച് ഉറങ്ങുമ്പോള്‍, അമ്മയുടെ കണ്ണില്‍ നിന്നും ചുടു കണ്ണീര്‍ എന്റെ ശരീരത്തില്‍ പതിച്ചു. അമ്മയുടെ ദുഃഖ കാരണം  ഞാന്‍ തിരക്കി. ലങ്കാധിപനായ വൈശ്രവണന്‍ പുഷ്പക വിമാനത്തില്‍ യാത്ര ചെയ്യുന്നത് അമ്മ കണ്ടു. വിശ്രവസ്സിന്റെ പുത്രന്മാരായ എന്റെയും വൈശ്രവണന്റെയും   അവസ്ഥാ ഭേദങ്ങളെ പറ്റി ചിന്തിച്ചാണ്  അമ്മ കണ്ണീര്‍ വിട്ടതെന്ന് ഞാന്‍ മനസ്സിലാക്കി. അമ്മയെ ഞാന്‍ സമാധാനപ്പെടുത്തി.  ബ്രഹ്മാവിനെ  ത്രിലോക വിജയത്തിനായി തപസ്സു ചെയ്തു വരങ്ങള്‍ വാങ്ങി വൈശ്രവണനെ ജയിച്ച് ഞാൻ ലങ്കാധിപന്‍ ആകും എന്ന്  അമ്മയുടെ മുന്‍പിൽ പ്രതിജ്ഞ ചെയ്തു.
 
പഞ്ചാഗ്നി നടുവില്‍ ഞാന്‍ തപസ്സു തുടങ്ങിയപ്പോള്‍ ദേവന്മാര്‍ എന്നെ നിന്ദിച്ചു. ഞാൻ അല്പം പോലും എന്റെ ദൃഡ സങ്കല്പത്തിൽ നിന്നും വ്യതിചലിക്കാതെ കഠിന തപസ്സു  തുടർന്നു. പക്ഷേ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടില്ല. പൂർവാധികം ധൈര്യത്തോടെ ഞാന്‍ എന്റെ  തലകള്‍ ഓരോന്നായി അറുത്ത് അഗ്നിയില്‍ഹോമിച്ചു കഠിന തപസ്സു  തുടർന്നു. ഞാൻ പത്താമത്തെ തല അറുക്കാന്‍ തുനിഞ്ഞപ്പോഴേക്കും ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. “ത്രിലോകത്തെ ജയിക്കാനുള്ള വരം“ ഇതാ വാങ്ങിച്ചു കൊള്ളു, ഇതാ വാങ്ങിച്ചു കൊള്ളു“ എന്ന് ബ്രഹ്മാവ് എനിക്കു് നല്‍കി.  ഞാന്‍അറുത്തു ഹോമിച്ച തലകള്‍ ഓരോന്നായി   വീണ്ടും പഴയതു പോലെ മുളച്ചു. ബ്രഹ്മാവിന്റെ ആ വരങ്ങള്‍ കൊണ്ട്  ഞാന്‍ തൃപ്തനായില്ല. ഞാൻ ബ്രഹ്മാവിനോട് മരണം ഇല്ലാത്ത വരം ചോദിച്ചു. അപ്പോൾ ബ്രഹ്മാവ്‌ “ജനിച്ചാൽ മരിച്ചേ തീരൂ“ എന്ന് അറിയിച്ചു. എന്നാൽ ഏറ്റവും നിസ്സാരനായ ജീവി ആയ മനുഷ്യനാൽ അല്ലാതെ മറ്റു ആരാലും മരണം സംഭവിക്കാന്‍ പാടില്ല എന്ന വരം ഞാൻ ചോദിച്ചു വാങ്ങി. ബ്രഹ്മാവ് വരം നൽകി അപ്പ്രത്യക്ഷന്‍ ആയി. (വീരരസം).

ഞാൻ വരബലം കൊണ്ട് അഷ്ടദിക്കുകളും മൂന്നു ലോകവും ജയിച്ചു. പിന്നെ, വൈശ്രവണനെ പോരിനു വിളിച്ചു. വൈശ്രവണന്‍ ഭയന്ന് തോല്‍വി സമ്മതിച്ച് പുഷ്പകവിമാനം എന്റെ കാല്‍ക്കല്‍ വെച്ചു
തൊഴുതു. ഇനി എന്റെ മുന്‍പില്‍ ഒരിക്കലും  കണ്ടേക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കി ഞാൻ വൈശ്രവണനെ ലങ്കയിൽ നിന്നും ഓടിച്ചു വിട്ടു. വിജശ്രീലാളിതനായി പുഷ്പക വിമാനത്തില്‍  ഞാൻ അമ്മയുടെ സമീപം എത്തി. പുഷ്പകവിമാനം അമ്മയുടെ കാല്‍ക്കല്‍  വെച്ചു വന്ദിച്ചു. അമ്മയുടെ ആനന്ദ ബാഷ്പം കണ്ട് സന്തുഷ്ടനായി. ഞാന്‍ ലങ്കാധിപനായി സിംഹാസനത്തില്‍ അമര്‍ന്നു.

പണ്ട് ദേവന്മാരും അസുരന്മാരും  ചേര്‍ന്ന് പാലാഴി കടഞ്ഞു അമൃത് എടുത്തു. അമൃത്  ആ കള്ളന്‍, ഇന്ദ്രന്‍ കൊണ്ടുപോയി
. ആ സഹസ്ര നയനനെ ഞാന്‍ ബന്ധിച്ച് ലങ്കയിലെ കൊടിമരത്തിന്റെ  ചുവട്ടിൽ കെട്ടിയിട്ടു. ദേവസ്ത്രീകളെ എല്ലാം ലങ്കയിലേക്കു കൊണ്ടുവന്നു. ഇനി എനിയ്ക്ക് ശതൃക്കളായി ഒരു പുഴു പോലും ഇല്ല. പണ്ട് ദേവാസുര യുദ്ധത്തിൽ തോറ്റ് പാതാളത്തിൽ പലായനം ചെയ്തു് അവിടെ കഴിഞ്ഞിരുന്ന എല്ലാ അസുരന്മാരെയും ലങ്കയില്‍കൂട്ടി വന്നു സൌധങ്ങള്‍ നിര്‍മ്മിച്ച്‌ ‌അവരെ അവിടെ പാര്‍പ്പിച്ചു.

തുടർന്ന് നവരസങ്ങളിൽ ശ്രുഗാരം........... “ചിലങ്കയുടെ ശബ്ദം കേട്ടു. ശ്രദ്ധിച്ചു.  ദേവസ്ത്രീകള്‍! അവരുമായി സല്ലാപം (ശ്രുഗാരം). “ആ സഹസ്രലിംഗനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഞാൻ അല്ലേ കേമൻ!

അടുത്തതായി അപമാനം..........വീരപരാക്രമിയായ കാര്‍ത്തവീരാര്‍ജുനനെ പരാജയപ്പെടുത്തുവാൻ രാവണൻ പടയോട്ടം നടത്തുന്നു. സമയം സന്ധ്യാകാലം ആയി വരികയാൽ ശിവലിംഗം ഉണ്ടാക്കി രാവണൻ നർമ്മദാ നദിക്കരയില്‍ പൂജ
ചെയ്യുവാൻ തുടങ്ങുന്നു. ആ സമയം കാര്‍ത്തവീരാര്‍ജുനന്‍ തന്റെ ആയിരം കൈകള്‍കൊണ്ട് നര്‍മ്മദാ നദിയിലെ ജലത്തെ തടഞ്ഞു നിര്‍ത്തി അതില്‍ ഭാര്യമാരോടൊപ്പം ജലക്രീടകള്‍ ചെയ്യുകയും നദിക്കരയില്‍ പൂജ ചെയ്തു കൊണ്ടിരിക്കുന്ന ഞാന്‍ ജലം  ഉയര്‍ന്നതിനാല്‍ പൂജാ വസ്തുക്കളുമായി വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. തുടര്‍ന്ന് കാര്‍ത്തവീരാര്‍ജുനന്‍ തന്നോട് യുദ്ധം ചെയ്തു തന്നെ ബന്ധനസ്ഥനാക്കി. പിന്നീട് പുലസ്ത്യന്റെ അഭ്യര്‍ത്ഥന പ്രകാരം തന്നെ വിട്ടയച്ചു (അപമാനം, ലജ്ജ).

തുടർന്ന് നവരസങ്ങളിലെ ബീഭല്‍സം. (സഹോദരിയായ ശൂര്പ്പണഖയെ കാണുന്നു.) ഛീ...... നീ എന്റെ മുന്‍പില്‍ വരാതേ (ബീഭല്‍സം)!  ഇവളുടെ കര്‍ണ്ണ, നാസികാ കുചങ്ങൾ ഛേദിച്ച രാമ-ലക്ഷ്മണന്മാരെ നിഗ്രഹിക്കാന്‍ സാ
ധിക്കുന്നില്ലല്ലോ ?

അടുത്തതു്..........വിഭീഷണൻ, ചതിയന്‍! എന്നെ ഉപേക്ഷിച്ചു എന്റെ ശത്രുവായ രാമപക്ഷത്തില്‍ ചേ
ര്‍ന്നിരിക്കുന്നു, പിന്നെ  കുംഭകര്‍ണ്ണന്‍, കഷ്ടം. വര്‍ഷത്തില്‍  പാതിക്കാലം ഉറക്കം പാതിക്കാലം ഉണര്ച്ചയുമായ ജീവിതം..........

രാവണൻ വീണ്ടും ശയിക്കുമ്പോൾ വീണ്ടും ദുസ്സ്വപ്നം. അതാ.....തന്റെ നേരെ വരുന്നു അനേകം അസ്ത്രങ്ങള്‍! യമന്‍ പോ
ത്തിന്റെ പുറത്തു കയറി യമപാശവും ദ്ണ്ഡുമായി തന്റെ നേരെ വരുന്നു (ഭയാനകം).

(എല്ലാ ജീവജാലങ്ങളിലും ആത്മ ചൈതന്യമായി വിളങ്ങും ശ്രീപരമേശ്വരനെ ചിന്തിക്കുന്നു.) ഇന്ദ്രനെ യുദ്ധത്തില്‍ ജയിച്ച
എന്റെ മകന്‍ ഇന്ദ്രജിത്തിന്റെ മരണം! (ശോകം). തനിക്കു ശേഷം രാജ്യാധികാരം ചെയ്യേണ്ട തന്റെ പുത്രൻ! തന്റെ ബന്ധുമിത്രാദികളുടെ മരണത്താൽ ജനങ്ങളുടെയും സ്ത്രീകളുടെയും കണ്ണുനീര്‍ കൊണ്ട് ഭൂമി നനഞ്ഞിരിക്കുന്നു.
(തുടർന്ന് ......... മഹര്‍ഷിമാരെ കൊന്നു ചോരപ്പുഴ ഒഴുക്കിയതും പതിവൃതകളായ ധാരാളം സ്ത്രീകളെ മാനഭംഗം ചെയ്തതും ഓർത്ത് പശ്ചാത്താപം..............)

ശേഷം........... താൻ ഒരിക്കൽ പാലാഴിയിൽ മഹാവിഷ്ണുവിനെ ദർശ്ശിക്കാൻ ചെന്നതും,  മഹാവിഷ്ണു രാവണന് പൂർവജന്മസ്മരണ ഉണർത്തുന്നതും തുടർന്ന് എത്രയും വേഗത്തിൽ തന്റെ ജന്മശാപത്തിൽ നിന്നും മുക്തനായി വൈകുണ്ഡത്തിൽ തിരിച്ച് എത്തുക തന്നെ എന്ന് രാവണൻ നിശ്ചയച്ച് ഉറയ്ക്കുന്നു
.

തുടർന്ന് ശ്രീരാമൻ നിസ്സാരനല്ല, മഹാവിഷ്ണുവിന്റെ അവതാരം തന്നെ എന്ന് മനസ്സിലാക്കുന്നു. ഇനി അമാന്തിക്കാതെ രാമനെ നേരിടുക തന്നെ എന്ന് ഉറച്ച്  ‘പടപുറപ്പാടോടെ’ യുദ്ധത്തിനു തിരിക്കുന്നു.

(ശ്രീരാമനെ പോരിനു വിളിച്ചു
കൊണ്ട് കഥ അവസാനിക്കുന്നു.)

2 അഭിപ്രായങ്ങൾ:

  1. ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍ ആശാന്റെ സ്മരണാദിന പരിപാടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇത്രയും എഴുതുവാന്‍ എന്നെ സഹായിച്ച ശ്രീ.A. വൈദ്യനാഥന്‍ അവര്‍കള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു.

    മറുപടിഇല്ലാതാക്കൂ